Total Pageviews

Monday, March 26, 2012

ഓര്‍മ്മപ്പെടുത്തലുകള്‍ ..

ഇതൊരു സംഭവ കഥയാണ്.. ഇപ്പഴും സംഭവിച്ചു കൊണ്ടിരിക്കുന്ന കഥയാണ്. ജീവിതമാണ്.. എന്റെ ഒരു സഹ പ്രവര്‍ത്തകന്റെ സുഹൃത്ത്, വളരെ സൌമ്യനും രസികനും മുഖം നിറഞ്ഞ ചിരിയോടെ മാത്രം സംസരിക്കുന്നവനുമായ ആ സുഹൃത്തിനെ സാങ്കല്പികമായി നമുക്ക് 'ഷിജു ജോണ്‍ ' എന്ന് വിളിക്കാം. ഫേസ് ബുക്കിലും മറ്റ് സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ മീഡിയകളിലെ നര്‍മ്മ സദസ്സുകളിലും വാദ പ്രതിവാദങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു കാറപകടത്തില്‍ ആ നല്ല മനുഷ്യന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളും സൌഹൃദ സദസ്സുകളും വാദ പ്രതിവാദങ്ങളും ഇല്ലാത്ത മറ്റൊരു ലോകത്തിലേക്ക്‌ യാത്രയായി, പലരിലും പല തരത്തിലുള്ള വികാരങ്ങള്‍ ബാക്കിയായി.... ദിവസങ്ങള്‍ കഴിഞ്ഞു.. ആഴ്ചകള്‍ കഴിഞ്ഞു.. രണ്ട് മാസത്തിനിപ്പുറം പലര്‍ക്കും അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ മരിച്ച് തുടങ്ങി.. ചിന്തകളില്‍ പുതിയ പുതിയ വിഷയങ്ങള്‍ നിറഞ്ഞു.. Out of Sight, Out of Mind എന്ന പൊതു തത്വത്തിലധിഷ്ഠിതമാണല്ലോ ഓര്‍മ്മയും മറവിയുമൊക്കെ.. എന്നാല്‍ ഇതേ ലോകത്തിന്റെ മറ്റൊരു തലത്തില്‍ അയാള്‍ ജീവിക്കുന്നുണ്ടായിരുന്നു.. ഫേസ് ബുക്കിന്റെ മാന്ത്രിക വലയങ്ങള്‍ അദ്ധേഹത്തെ ജീവിപ്പിക്കുന്നു എന്ന് പറയുന്നതാവും ശരി.. Shiju John Tagged in a Photo, View Photos of Shiju John, Suggest friends for Shiju John തുടങ്ങിയ ഓട്ടോമാറ്റിക് ന്യൂസ് ഫീഡ്/അപ്ഡേറ്റുകള്‍ ഹോം പേജില്‍ വരുമ്പോള്‍ ഈ വ്യക്തി ഇന്നീ ഭൂമിയില്‍ ജീവിച്ചിരിപ്പില്ല എന്ന് വിശ്വസിക്കുന്നതെങ്ങനെ.. ഫേസ് ബുക്ക്‌ ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ ബന്ധുക്കളുടെ/സുഹൃത്തുക്കളുടെ/സഹോദരങ്ങളുടെ മാനസിക അവസ്ഥ എന്തായിരിക്കും.. എപ്പഴും ചാറ്റ് ചെയ്യാറുള്ള - ഇപ്പഴും വലതു വശത്ത് ഫ്രെണ്ട് ലിസ്റ്റില്‍ ഓഫ്‌ ലൈന്‍ ആയി കാണുന്ന വ്യക്തി ഇനി ഒരിക്കലും ഓണ്‍ലൈന്‍ വരില്ല എന്ന സത്യം ഉള്‍ക്കൊള്ളുന്നതെങ്ങനെ ? ആരാലും നിയന്ത്രിക്കപ്പെടാനില്ലാതെ ഓളത്തിലൊഴുകുന്ന പൊങ്ങു തടി പോലെ സഞ്ചരിക്കുന്ന ഈ അക്കൗണ്ട്‌ ചില ഓര്‍മ്മപ്പെടുത്തലുകളിലേക്കുള്ള ചൂണ്ടു പലകയാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്..

- രൂപേഷ്‌ കൈലാസ്‌ 

Wednesday, January 25, 2012

നരക വേഗം..

ഓര്‍മ്മകളിലെ ബാല്യത്തിന് എന്നും മധുരമായിരുന്നു.. ചെഞ്ചായം പൂശിയ പഴയ ഇരുത്തിക്കോലായില്‍  നിന്ന് ബഹു വര്‍ണ്ണങ്ങളായ സിമന്റു മുറ്റങ്ങളിലേക്കുള്ള ദൂരത്തിനിടയില്‍  ജീവിച്ച ബാല്യത്തിന് മണ്ണിന്റെ നിറവും പൂക്കളുടെ സുഗന്ധവും ഉണ്ടായിരുന്നു.. കണ്ടറിഞ്ഞ ദേശകാഴ്ചകളുടെ കാണാത്ത അതിരുകള്‍ തേടിയുള്ള സൈക്കിള്‍ യാത്രകള്‍ കണ്ണുകള്‍ക്ക്‌ വല്ലാത്തൊരു തിളക്കം സമ്മാനിച്ചിരുന്നു..
ഞാന്‍ അഹങ്കരിച്ചിരുന്നു, കാലമേറെ കഴിഞ്ഞാലും ലോകത്തിന്റെ ഏതൊക്കെ കോണുകള്‍ പാശ്ചാത്യ സംസ്കാരത്തില്‍ അഭിരമിച്ചാലും എന്റെ നാട് അതിന്റെ എല്ലാ വിധ തനിമയോടും ലാളിത്യത്തോടും കൂടി പുലരുമെന്ന്.. അവിടത്തെ ബാല്യം ഇപ്പഴും ഗോലികള്‍ നിറഞ്ഞു പ്രസവിക്കാറായ കീശയും പേറി നടക്കുന്നുണ്ടാകും എന്ന്.. പെറ്റമ്മയും വീടും ഒന്നെങ്കിലും പോറ്റമ്മയും വീടും പലതായി അവരെ ഊട്ടുന്നുണ്ടാവുമെന്ന്.. പക്ഷെ.. എന്റെ ചിന്തകള്‍ക്ക് ഭ്രാന്തായിരുന്നു..

നന്മ നിറഞ്ഞ ഗ്രാമ കാഴ്ചകളിലേക്ക് യന്ത്രവല്ക്കൃത ലോകം തന്റെ കഴുകന്‍ ചിറകുകള്‍ വിരിച്ച് പറന്നിറങ്ങിയപ്പോള്‍ ചോര പൊടിഞ്ഞത് തെങ്ങോലകളുടെ തണലില്‍ കളിച്ചു കൊണ്ടിരുന്ന നാടിന്റെ നന്മകള്‍ക്കായിരുന്നു, നാളെയുടെ സംസ്കാരങ്ങള്‍ക്കായിരുന്നു, ഈ സുന്ദര ബാല്യങ്ങള്‍ക്കായിരുന്നു.. മണ്‍കട്ടകള്‍ ചവിട്ടി ഉടച്ചു കളിച്ച് തിമര്‍ക്കാന്‍ നാം  അവര്‍ക്ക് വയലേലകള്‍ നല്‍കിയില്ല.. കളി കഴിഞ്ഞു മടങ്ങും നേരം ആരും കാണാതെ കട്ടു തിന്നാന്‍ വെള്ളരിയും, കക്കിരിയും, പയറ് മണികളും കൃഷി ചെയ്തില്ല.. മാങ്ങയുള്ള മാവില്‍ കല്ലെറിയാന്‍ പറഞ്ഞു കൊടുത്തില്ല.. നമ്മള്‍ക്ക് സമയമില്ലായിരുന്നു.. ഗ്രാമത്തെ നഗരവല്‍ക്കരിക്കുന്ന തിരക്കിലായിരുന്നു നാം.. കര്‍ഷകനും കലപ്പയും ഇന്ന് വിദേശി സഞ്ചാരിക്ക് ചൂണ്ടി കാണിച്ചു കൊടുക്കാനുള്ള കേരളത്തനിമയുടെ അടയാളങ്ങള്‍ മാത്രമാണ്.. അടച്ചു കെട്ടി പെയ്യുന്ന കര്‍ക്കിടക മഴയുടെ ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്ത് "നൊസ്റ്റാള്‍ജിയ" എന്ന് പേരിടുന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു മലയാളി..
ഇരുന്നും നിന്നും ചവിട്ടി കറക്കിയ ചക്ര വേഗങ്ങള്‍ 200 CC ബൈക്കിന്റെ ചടുല വേഗങ്ങള്‍ക്ക് വഴി മാറിയപ്പോള്‍ തല കുനിച്ചു നിന്നവരെയും, വഴിയില്‍ കിതച്ചിരുന്നവരെയും തളര്‍ന്നു വീണവരെയും ആരും കണ്ടില്ല.. ചവിട്ടി കറക്കിയ ചക്ര വേഗങ്ങള്‍ക്കൊപ്പമായിരുന്നു ഈ പാവങ്ങളുടെ ജീവിതം.. അത് കൊണ്ട് തന്നെ കൈ വരിക്കുന്ന വേഗവും ദിക്കും ദിശയും കൃത്യമായി ഇവര്‍ക്കറിയാമായിരുന്നു.. പക്ഷെ ഇന്നത്തെ ലോകത്തിന് അവരെ ആവശ്യമില്ല.. ക്ഷമയില്ലാത്തവരുടേതാണീ ലോകം.. നരക വേഗത്തിനൊപ്പം സഞ്ചരിക്കാന്‍ നാം പലതും മറക്കേണ്ടിയിരിക്കുന്നു.. പലതും.. മറക്കാത്തവര്‍.. മറക്കാന്‍ കഴിയാത്തവര്‍ വീടിന്റെ ആര്‍ക്കും വേണ്ടാത്ത കോണുകളിലൊന്നിലേക്ക് വലിച്ചെറിയപ്പെടുന്നു.. ഇന്നിന്റെ ബാല്യം ആ കോണുകളെ നോക്കി വിളിക്കുന്നു - "അപ്പൂപ്പാ"..

എല്ലാവരും അവരവരുടെ 'മൊബൈല്‍' ലോകങ്ങളില്‍ തിരക്കിലാണ്.. മനുഷ്യന്‍ മനുഷ്യനെ മനസിലാക്കുന്നതിലേറെ യന്ത്രങ്ങള്‍ മനുഷ്യനെ മനസിലാക്കുന്ന ഒരു ലോകത്തിലാണ് ഇന്ന് നാം.. ദൈവങ്ങളോട് സംവദിക്കുന്ന യന്ത്രമായിരിക്കും മനുഷ്യന്റെ അടുത്ത സൃഷ്ടി.. അപ്പൊ മുത്തപ്പനും പയംകുറ്റിയും ചുറ്റു വിളക്കും നമുക്ക് "ONLINE" ആയിട്ട് നേരാം.. പടച്ചോറും പാല്‍പായസവും ഡൌണ്‍ലോഡ് ചെയ്തു കഴിക്കാം..

                                                                                                      രൂപേഷ്‌ കൈലാസ്‌ 

Monday, September 5, 2011

പ്രയാണം

പുറത്തു ശക്തിയായി മഴ പെയ്യുന്നു ...പ്രകൃതിയുടെ സ്വന്തം ഇലക്ട്രിക്‌ ബള്‍ബുകള്‍ മിന്നിമറയുന്നു...ഇരുട്ടിന്റെ മറവില്‍ നിന്ന് ആരോടും ചോദിക്കാതെ പാതി ചാരിയ വാതില്‍ ശക്തിയായ്‌ തുറന്നു ഞാന്‍ എഴുതികൊണ്ടിരുന്ന മുറിയിലേക്ക് അയാള്‍ കടന്നു വന്നു...എന്നിട്ട് എന്നോട് ചോദിച്ചു .....ഞാന്‍ തിരിച്ചു വന്നിരിക്കുന്നു  ...ഇനി ഞാന്‍ എന്ത് ചെയ്യണം എനിക്കയാളെ വ്യക്തമായ്‌ അറിയാം..അയാളുടെ പ്രകൃതം ഒരു നിമിഷം എന്നെ ഭയചകിതനാക്കി ..എങ്ങിലും ദൈര്യം കൈവിടാതെ ഞാന്‍ പറഞ്ഞു ...ഒരു ജയില്‍ മോചിതന്‍ സമൂഹം നല്‍കുന്ന മേലന്ഗ്ഗി ഊഹിക്കാമല്ലോ ..സ്വന്തം മകളെ നശിപിച്ചവനെ വക വരുതീ എന്ന പരമ്പരാഗത കൊലപതകമല്ലേ താനും  ചെയ്തത്  . സമൂഹം ഒരു പക്ഷെ പൊറുക്കുമാരിക്കും ,ചത്തവനും കാണും ബന്ധുക്കളും സ്വന്തക്കാരും ...അത് കൊണ്ട് താന്‍ സൂക്ഷിക്കണം..

തന്റെ മകള്‍ ഇന്നും ജീവിക്കുന്നു ...അവളാണ് തന്റെ ഭാര്യയെയും മകനെയും നോക്കുന്നത്....തന്റെ കുടുംബത്തിന്റെ താങ്ങും തണലും..അവരിപ്പോള്‍ ഇയാളുടെ  ഭാര്യയുടെ അനിയത്തിയുടെ വീട്ടിലാണ് താമസം അല്ലെ...

അതെ,, ജയിലില്‍ വന്ന കത്തിലൂടെ അവരെയും ചത്തവന്റെ ആള്‍ക്കാര്‍ ഭീഷണി പെടുത്തിയിരുന്നു എന്നറിഞ്ഞു ..എല്ലാം കൂടി ആലോചിച്ച പേടിയാകുന്നു ....

ഞാന്‍ മറുപടി പറഞ്ഞു ...ഭയക്കാതെ ഞാന്‍ സഹായിക്കാം...
അപ്പോള്‍ അയാള്‍ എന്നോട് പറഞ്ഞു ....എനിക്കൊരു സഹായം വേണം...എന്നെ ഈ നഗരത്തില്‍ നിന്ന് എന്റെ കുടുംബത്തിന്റെ അടുത്ത് എത്തിക്കണം ...ജയില്‍ മുതലേ അവന്റെ ആള്‍ക്കാര്‍ എന്റെ പിറകെ ഉണ്ട്...
ഞാന്‍ മറുപടി പറഞ്ഞു....ഞാന്‍ കൊണ്ട് വിടാം ...ആദ്യം മഴ ഒന്ന് മാറട്ടെ..
മഴ പൊടുന്നനെ മാറി....ഞങ്ങള്‍ യാത്ര തിരിച്ചു....ഇരുട്ടിലൂടെ യാത്ര തുടര്‍ന്ന്...ചീവിടിന്റെ സ്വരം...ടോര്‍ച്ചിന്റെ വെളിച്ചം എന്റെ കൈകളുടെ ചലനത്തിനോപ്പം  മാറി മാറി കൊണ്ടേയിരുന്നു .കൂടെയുള്ള ആള്‍ ഒന്നും മിണ്ടുന്നില്ല..ഒടുവില്‍ ബസ്‌ സ്റൊപ്പിലെത്തി .അപ്പോഴും കൂടെയുള്ള ആള്‍ ചുറ്റുപാടും നോക്കുക ആയിരുന്നു.. ആരെങ്കിലും ഇരുട്ടിന്റെ മറവില്‍ തന്റെ ചോരക്കു വേണ്ടി ദാഹിക്കുണ്ടോ എന്ന്..
ഞാന്‍ സമാധാനിപിച്ചു അയാളോട് ഇങ്ങനെ പറഞ്ഞു ....ഞാന്‍ ഉള്ളപ്പോള്‍ ആരും തന്നെ ഒന്നും ചെയ്യില്ല ...ആ ദൈര്യം അയാളില്‍ നിറഞ്ഞു ...
ബസ്‌ എത്തി ....ഞങ്ങള്‍ ഇരുവരും അതില്‍ ഇരുന്നു...കണ്ടക്ടര്‍ മണി അടിച്ചപ്പോള്‍ മണിയുടെ ചരടില്‍ നിന്നൊരു തുള്ളി വെള്ളം എന്റെ മേല്‍ വീണു....തണുത്ത കാറ്റ്‌ പുറത്തു നിന്ന് വീശി തുടങ്ങി ....ഒരു കൊച്ചു കുഞ്ഞിറെ കരച്ചില്‍ കേട്ട് തിരിഞ്ഞപ്പോള്‍ കുഞ്ഞിനെ മുലയൂട്ടുന്ന ഒരു സ്ത്രീയെ ഞാന്‍ കണ്ടു...കുഞ്ഞിന്റെ ദാഹം മാറ്റിയ അവരും ഒരു ചെറു മയക്കത്തിലേക്ക്‌ വഴുതി വീണു..
അവരെ എനിക്കറിയാം ....ചെറു പ്രായത്തില്‍ വിധവ ....ജീവിതത്തില്‍ ഒത്തിരി സഹിച്ചവള്‍ ..എങ്ങിലും സ്വന്തം പ്രയത്നം കൊണ്ട് കുഞ്ഞിനേം നോക്കി ജീവിക്കുന്നു...
ബസ്‌ ഡ്രൈവര്‍ അയാളുടെ എല്ലാ ശൌര്യതോടും കൂടി വളയം തിരിക്കുന്നു ....രാത്രി ഡ്രൈവര്‍മാരുടെ കണ്ണുകള്‍ മൂങ്ങക്ക് തുല്യം ....ബസ്‌ ചീറി പായുന്നു...എന്റെ കൂടെയുള്ള ആള്‍ തന്റെ കുടുംബത്തോട് ചേരാന്‍ പോകുന്ന  സന്തോഷം സ്വപ്നം കണ്ടു മയങ്ങുകയാരുന്നു ....എങ്ങിലും  ഭീതി നിറഞ്ഞ മുഖഭാവമായിരുന്നു അയാള്‍ക്ക് .

ഞാന്‍ ഉള്ളില്‍ ചിന്തിച്ചു ....ഇയാള്‍ എന്തിനാണ് ഭയപെടുന്നത്....ഞാന്‍ കൂടെ ഉള്ളപ്പോള്‍ ....
ഇറങ്ങേണ്ട സ്ഥലമായിരിക്കുന്നു ,,,,,ഞങ്ങള്‍ ഇരുവരും പുറത്തിറങ്ങി...ആ ദേശത്ത് മഴയില്ല....എങ്ങിലും തണുപ്പിന്റെ നേരിയ കാറ്റ്‌ പതിയെ തഴുകി കടന്നു പോകുന്നു...
കൂടെയുള്ള ആളിന്റെ മനസ്സൊന്നു തണുത്തു കാണും
അപ്പ്രതീക്ഷിതമായ്‌ ഒരാള്‍ ഞങ്ങളുടെ മുന്നിലേക്ക്‌ ചാടി വീണു...എന്റെ കൂടെയുള്ള ആള്‍ നിലവിളിച്ചു.. റോഡിലൂടെ ചീറിപായുന്ന വണ്ടികളുടെ ശബ്ധതിനിടയില്‍ അതാരും കേട്ടില്ല....പോരാത്തതിന് ഇരുട്ടും...
അയാള്‍ എന്നെ നോക്കി യാചിച്ചു .....എന്നെ രക്ഷിക്കൂ....ഇത് അവന്റെ ആളാണ്‌ ...എന്നെ ഇവന്‍ കൊല്ലും
അയാളെ രക്ഷിക്കാന്‍ എനിക്ക് വളരെ എളുപ്പം കഴിഞ്ഞു....എന്റെ പോക്കറ്റില്‍  ഞാന്‍ പേന എടുത്തു...അന്ത്യം എഴുതുവാന്‍ മാറ്റി വെച്ച നോവലിന്റെ ഒടുവിലത്തെ വരിയില്‍ ഇങ്ങനെ എഴുതി...

എന്റെ നായക കഥാപാത്രത്തെ കൊല്ലുവാന്‍ വന്ന വില്ലനെ നായകന്‍ മല്പിടുതതിനിടയില്‍ റോഡിലേക്ക് തള്ളിയിടുന്നു....ചീറി പാഞ്ഞു വന്ന ലോറി അയാളെ ഇടിച്ചു തെറിപ്പിച്ചു...
ഒരു ഞെട്ടലില്‍ നിന്നുണരുന്ന പോലെ ആരോ  ഭ്രാന്താശുപത്രിയില്‍ എന്റെ സെല്ലിന്റെ കമ്പിയിഴകളിലൂടെ വടി കൊണ്ട് തട്ടുന്നു.....
ഉറങ്ങിയിയില്ലെടാ എന്നൊരു അലര്‍ച്ചയും......
-----------------------------------------------------------------------------------------------------------------------------------------------------------------------------------------
രചന : ജോര്‍ജ് മാത്യു ചെറിയത്ത്

Sunday, September 4, 2011

F A C E B O O K നോട് ..

നോക്കൂ.. എന്റെ രക്തത്തിനിന്ന് നീല നിറമാണ്..
നിന്റെ രക്തത്തിന് ചുവപ്പും..
ഓരോ പ്രഭാതത്തിലും നിന്റെ ഇടത്തേ നെറ്റിയിലുണ്ടാകുന്ന
മൂന്ന് മുറിവുകളാണിന്നെന്റെ ജീവിതം..
F A C E  B O O K എന്ന എട്ട് അക്ഷരങ്ങളാണെന്റെ ജീവന്റെ ആധാര ശില !

                                                                                      ........ രൂപേഷ്‌ കൈലാസ്‌  

Monday, February 7, 2011

സ്ത്രീത്വതിനൊരു ചരമഗീതം...

പാളത്തില്‍  ഞെരിഞ്ഞു ലോഹ ചാടുകള്‍  കൂകിപായവേ 
വെറി കെട്ട ശ്വാനന്റെ നഖങ്ങള്‍ എന്റെ
മാനത്തില്‍  വിഷം തീണ്ടവേ
വൈകല്യം  പോലും  കണ്‍ തുറിച്ചു തന്റെ 

ഭ്രാന്തമാം  കണ്കളാല്‍  നോക്കി  എന്നെ
ഓടുന്ന  യന്ത്രത്തില്‍  നിന്നൊരു നേരം 

കൊണ്ടൊരു   പൂപോലെ  പിടിച് എറിയവേ
സ്ത്രീത്വം  നാണിച്ചു  മുഖംമറച്ചു
പൌരുഷം   ഭീതിയാല്‍  മുഖംതിരിച്ചു
ഈ  ശലഭം  ഇവിടെ  പുഴുവരിക്കവേ
നാളെ  എനിക്കും  ഒരുങ്ങും  ഒരു    സ്മൃതിമണ്ഡപം
........ജോര്‍ജ് മാത്യു   ചെറിയത്ത്


Sunday, January 2, 2011

കലണ്ടര്‍

നിന്റെ ദിനചര്യകള്‍കൊരു തൂണായി നിന്ന എന്നെ
ഈ 31  ഇന്റെ  അന്ത്യ യാമത്തില്‍ നിഷ്കരുണം വലിച്ചെറിഞ്ഞു
നാളെയുടെ സ്പന്ദനങ്ങള്‍കൊരു അക്കം കുറിക്കുവാന്‍ എന്നെ
വേണമെന്ന് വെറുതെ ഞാന്‍ മോഹിച്ചു കഴിഞ്ഞ കൊല്ലം....
ഇതാ ഇന്നീ ചവറ്റു കുട്ടയില്‍  കിടക്കുന്നു ഞാന്‍ ...
പുതിയവന്‍ ചുമരില്‍ കിടന്നൂ ചിരിക്കുന്നു  ..
അവനറിയുന്നുവോ അവന്റെ ആയുസും 365 ദിനം മാത്രം എന്ന സത്യം ......ജോര്‍ജ് മാത്യു ചെറിയത്ത്

Monday, December 27, 2010

ജുബ്ബകള്‍ കഥ പറയുന്നു ....

ഇടത്തരം   ക്രിസ്തീയ കുടുംബത്തില്‍  ജനിച്ച  എനിക്ക്  ജുബ്ബകള്‍  അതിന്റെ എല്ലവിത ജാടയോട്  കൂടിയും  എനിക്കിഷ്ടമാരുന്നു ...
മ്ദ്യതിരുവതാം കൂറിലെ   ഒരു  കൊച്ചു   ഗ്രാമത്തില്‍  റബ്ബറിന്റെ  മണമുള്ള
നാട്ടില്‍ ജുബ്ബ  ധരിച്ച അച്ചായന്മാരെ  കാണുമ്പോള്‍  എനിക്കും  അത്  പോലെ  ഒന്ന്
തൈചിടുവാന്‍  കൊതി  തോന്നിയിരുന്നു പക്ഷെ അവര്‍ പലപ്പോഴും കൊച്ചമ്മമാരുടെ പിറകില്‍ ആയിരുന്നു ........

അതിനു  ശേഷം  എണ്ണ  പനയുടെ നാടുകളില  നിന്ന്  നാട്ടില്‍  വിരുന്നു  വരുന്ന 
വിദേശികളായ   സ്വദേശികള്‍   ഇട്ടു  നടക്കുന്ന  പല  പല  മിന്നുന്ന  ജുബകള്‍
എനിക്ക്  ഹരമായി  മാറി ..

ജുബകള്‍  അതിന്റെ    പല  തുനികടകളിലും  തൂക്  കയറില്‍  കിടന്നു  പല്ലിളിക്കുന്നത്   കൊതിയോടെ  ഞാന്‍  നോക്കി  നിന്നിരുന്നു
വിദ്യാഭാസം  മനുഷ്യനെ  ഒരു  പരിധിവരെ  വേഷ വിതാനത്തിന്റെ ഭാദ്യത 
മനസ്സിലാക്കി  തുടങ്ങിയ  നാള്‍  ഞാന്‍  ഖാദര്‍  ജുബ്ബകല്ക്  പിറകെ  പോയി ..

കാലത്തിന്റെ  കുതിച്ചു  പോക്കില്‍  ജുബ്ബയുടെ  രൂപ  ഭാവങ്ങള്‍  എന്റെ  വികാരങ്ങല്കും
വിചാരങ്ങല്കും  അനുസരിച്ച്  വളര്‍ന്നിരുന്നു ..കവി സദസ്സുകളില്‍ വിയര്‍പിന്റെ
തുള്ളികള്‍  വേഷങ്ങളോട്  അടക്കം  പറയുന്ന  സാഹിത്യ  വിദൂഷകരുടെ 
നിറം  മങ്ങിയ  ജുബ്ബകള്‍  എന്റെ  പ്രീതി  പിടിച്ചു  പറ്റി ..ആ  ജുബ്ബകല്ക്  താങ്ങും
തണലുമായി  ഒരു  സഞ്ചി  കൂടി  വേണം  എന്നാ  പരമാര്‍ത്ഥം  എന്നിലെ   ഞാന്‍ 
മെനഞ്ഞെടുത്ത  സാഹിത്യകാരന്  ദഹിച്ചില്ല ...

ഒടുവില്‍  പ്രവാസ  ജീവിതന്റെ  മിന്നുന്ന  പ്രഭയില്‍  പല  നിറത്തിലുള്ള  ജുബ്ബകള്‍
കടന്നു  വന്നു ...അപൊഴേക്കും  ആരൊക്കെയോ  ചേര്‍ന്ന്  ജുബ്ബകളുടെ  രൂപ
ഭാവങ്ങളില്‍  വരുത്തിയ  മാറ്റം എന്റെ  ജുബ്ബ  സങ്ങല്‍പങ്ങല്ല്ക്  ഒരു  പരിദി  വരെ  മങ്ങല്‍ ഏല്പിച്ചു ..

കാലത്തിന്റെ  ഇനിയുള്ള   വേദികളില്‍ എത്രയോ   തരത്തില്ലുള്ള  ജുബ്ബകള്‍  എന്റെ
മുന്നില്‍  കടന്നു  വരും  എന്നറിയില്ല ,,,എങ്കിലും  ഒന്ന്   പറയാന്‍  ഞാന്‍  ബാധ്യസ്ഥാനാണ്
ഓരോ  ജുബ്ബയ്കും  ഓരോ  ജീവിതരീതിയുടെ  കഥകള്‍  പറയാന്‍  ഉണ്ട്  എന്നത് ...ജോര്‍ജ് മാത്യു ചെറിയത്ത്