Total Pageviews

Tuesday, November 30, 2010

'ഇന്നലെ' 'ഇന്ന്' 'നാളെ'..

'ഇന്നലെ' കളിലെ എന്‍റെ അനുഭവങ്ങള്‍
'ഇന്നിന്‍റെ' ചെയ്തികളില്‍ പ്രതിഫലിക്കുന്നു..
'നാളെ' യുടെ ശോഭനമായ ഭാവിയ്ക്കായി
'ഇന്നലെയും' ഇന്നും' സ്വരുക്കൂട്ടി വയ്ക്കാം നമുക്ക്..


                                                   ...............  കൈലാസ്

നെടുവീര്‍പ്പ് !!

അവന്‍  എന്തൊക്കെയോ ആവാന്‍ ശ്രമിച്ചു.. ഒന്നും ആവാന്‍ സാധിച്ചില്ല,  സമയമായിട്ടില്ലെന്ന് തോന്നി.. പല കാര്യങ്ങളിലും ആവശ്യത്തില്‍ കൂടുതല്‍ പക്വത ഉള്ളതാണ് തന്‍റെ പ്രശ്നമെന്ന് ആരും പറയാതെ തന്നെ പലപ്പോഴും അവനു തോന്നിയിരുന്നു.. പണത്തിന് കടലാസിന്‍റെ വില പോലുമില്ലാത്ത സമയമുണ്ടെന്ന്  പറഞ്ഞു കേട്ടിട്ടുണ്ട്, അനുഭവിക്കാനുള്ള യോഗം ഉണ്ടായിട്ടില്ല നാളിത് വരെ.. അതൊരു ചൊല്ല്, പഴമക്കാര്‍ പറഞ്ഞത്.. കുതിച്ചു പായുന്ന കാലത്തിനൊപ്പം കുതിക്കാന്‍ പോയിട്ട്, തുഴയാന്‍ പോലുമാകാതെ ഓള ത്തിലോഴുകുന്ന പൊങ്ങു തടി പോലെ.. ദിക്കറിയാതെ.. ദിശയറിയാതെ ലക്ഷ്യമില്ലാതെ തന്‍റെ ജീവിതം.. പഠനം തുടങ്ങിയപ്പോള്‍ ജീവിതത്തിനു വ്യക്തമായൊരു ലക്‌ഷ്യം ഇല്ലായിരുന്നു.. എന്തൊക്കെയോ പഠിച്ചു.. എവിടെയും ഒന്നും ഉപകരിക്കാത്ത രീതിയില്‍.. ഞാനറിയാതെ, ആഗ്രഹിക്കാതെ, എനിക്കര്‍ഹിക്കാത്ത ബിരുദവും വന്നു ചേര്‍ന്നു.. ഒന്നിനെ കുറിച്ചും ഒരു നിശ്ചയമുണ്ടായിരുന്നില്ല.. കൗമാരം കടന്ന് യൗവനത്തില്‍ എത്തിയപ്പോഴും സ്വന്തം ജീവിതം എങ്ങനെ ആയിരിക്കണമെന്ന് തീരുമാനം എടുക്കാനുള്ള കഴിവ് തനിക്കു കൈ വന്നിട്ടില്ലെന്ന സത്യം ലജ്ജയോടെ അവന്‍ മനസിലാക്കി.. ആരുടെയൊക്കെയോ ഉപദേശങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും സ്വന്തം ജീവിതം വിട്ടു കൊടുത്ത നശിച്ച നിമിഷങ്ങളെ അവന്‍ വീണ്ടും ശപിച്ചു.. എല്ലാത്തിനും മുന്നേ നടക്കെണ്ടവന്‍ - 'പണം' - അതില്ലാത്തവര്‍ എന്നും ഈ ലോകത്ത് ഒരു അധിക പറ്റാണ്.. നിശ്വാസങ്ങള്‍ നെടുവീര്‍പ്പുകളായി മാറുമ്പോള്‍ കണ്ണുനീര്‍ അവന്‍റെ വിയര്‍പ്പില്‍ അലിഞ്ഞു ചേരുകയായിരുന്നു..

                                                                                        ...............  കൈലാസ്

മരണം !!

മരണം.. മനുഷ്യന്‍റെ ഇന്നോളമുള്ള കണ്ടു പിടുത്തങ്ങള്‍ക്ക് ഇനിയും പിടി കൊടുക്കാത്ത ഏക പ്രഹേളിക.. ജനിച്ചവര്‍ എന്നായാലും മരിക്കും.. മരിക്കണം.. അത് പ്രപഞ്ചത്തിന്റെ നിയമമാണ്.. കോടാനുകോടി വര്‍ഷങ്ങള്‍ക്കു മുന്‍പേയുള്ള ആരാലും മാറ്റപ്പെടാനാവാത്ത നിയമം.. ഏതൊരു വന്മരവും ഒരു നാള്‍ മണ്ണോടു ചേരും.. ഈ ലോകത്തിലെ എല്ലാ ജൈവ-അജൈവ വസ്തുക്കളും മണ്ണിനു മാത്രം അവകാശപ്പെട്ടതാകുന്നു.. മനുഷ്യനെ മനുഷ്യനാക്കുകയും അവന്‍റെ നിസംഗതയും ദൌര്‍ബല്യവും വെളിവാക്കുകയും ചെയ്യുന്ന ഒന്നത്രേ മരണം.. ഇന്നീ ഭൂമുഖത്തുള്ളതില്‍ വച്ചേറ്റവും വികസിതമായ തലച്ചോറിന്‍റെ ഉടമ എന്നഹങ്കരിക്കുന്ന മനുഷ്യന്‍റെ ഏറ്റവും ശക്തമായ വെല്ലു വിളി.. അവന്‍റെ ഇന്നോളമുള്ള വിനാശകരമായ കണ്ടു പിടുത്തങ്ങളുടെ ആകെ തുക.. ഓരോ നിമിഷത്തിലുമുള്ള ശ്വാസ നിശ്വാസങ്ങളുടെ താളം. അത്രയേ ഉള്ളു ജീവന്‍..  ഒരു തത്ത്വചിന്തകനെ പോലെ ഇതെല്ലാം മനസ്സില്‍ പല കുറി അവന്‍ ആവര്‍ത്തിച്ചുവെങ്കിലും സ്വന്തം അച്ഛന്റെ ചിതയ്ക്ക് മുന്നില്‍ അധിക നേരം പിടിച്ചു നില്‍ക്കാന്‍ അവനു കഴിഞ്ഞില്ല.. ഒരു പാട് കാലം ആത്മാവിന് അഭയം കൊടുത്ത ശരീരം വിട്ട് അനന്ത പ്രപഞ്ചത്തിലെവിടെയോ വിലയും പ്രാപിക്കാന്‍ ഒരു തിരി വിളക്കും കുറച്ചു വിറകും ധാരാളം.. അറുപതു ആണ്ടുകള്‍ ഈ ഭൂമി മാതാവിന്റെ നെറുകയില്‍ ചവിട്ടി നിന്ന് ഒടുവില്‍ ചവിട്ടി നിന്ന മണ്ണിനടിയിലേക്ക്  ഒരു യാത്ര.. കടങ്ങളും കടപ്പാടുകളും പിന്നെയും എന്തൊക്കെയോ ബാക്കി വച്ച്.. ചിത കെട്ടടങ്ങി തുടങ്ങിയിരിക്കുന്നു.. അവന്‍ തിരിച്ചു നടന്നു.. അച്ഛന്റെ കാലടികള്‍ തന്നെ പിന്തുടരുന്നതായി അവനു തോന്നി..

                                                                                                              ...............  കൈലാസ്